Monday, May 25, 2015

അകം പുറം

അകം ഏകാന്തതയെ വരിക്കുമ്പോൾ പുറം തുറന്നിട്ട വാതിലാകുമ്പോൾ,
സമയം നമ്മെകൊണ്ട് ചെയ്യിക്കുന്നത് ചിലപ്പോൾ ആരുടെ ശരികളെ ആണ്?
കുറ്റപ്പെടുത്തലുകളും ക്രൂരമായ പരിഹാസവും അപഹാസ്യനാക്കുന്നത് നിന്നെതന്നെയോ നിന്നിലെ ക്രിയകളെയോ? ക്രമരഹിതമായ ജീവിത വഴികളിൽ അപരിഹാര്യമായ ചോദനകളെ ആരാണ് നിഷ്ക്രിയമാക്കിയത്.
വഴികൾ പലതിലുടെ ഒന്നിലേക്ക്, ഒന്നിനെ പലതായി പിരിയിപ്പിച്ചും പലതിനെ ഒന്നായി കൂട്ടികെട്ടിയും തികച്ചും സമരസ്യപെടാതെ വായുനിറച്ച ബലൂണ്‍ പോലെ!!
കാറ്റ് നിങ്ങളുടെ വേഗതയെ നിയന്ത്രിക്കുമ്പോൾ,കാർമേഘം ഇന്നിന്റെ വെണ്മയെ മൂടുമ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്ന ഏകാന്തത അകലുന്നു.  
വഴികൾ വിണ്ടും വിരൽ മുറിഞ്ഞ ഏകാലവ്യനെപ്പോൾ വിലാപവും പാടി അടുക്കുന്നു.
സ്വയം പ്രവര്ത്തിക്കുന്ന യന്ത്രം ഹാ അതാകുന്നു മനസ്. ഫ്രോയിഡിന്റെ അല്ല നിന്റെ എന്റെ നമ്മുടെ,അവരുടെ.
ശൂന്യത സൃഷ്ടിക്കുന്ന സാധ്യത അവനെ  യാത്ര തുടങ്ങാൻ പ്രേരിപ്പിച്ചു.വഴിയിൽ കണ്ടവരെ എല്ലാം അവൻ സ്വന്തമാക്കി സ്വന്തം സഞ്ചിയിലാക്കി.പക്ഷേ ഓരോ പുതിയ വഴിയും അവനെ പ്രതിസന്ധിയിലാക്കി, അവന്റെ സഞ്ചിയിൽനിന്നും പുതുവഴികൾ സമ്മാനിച്ച ഉപഹാരങ്ങൾ ഊര്ന്നുപോയ്ക്കൊണ്ടിരുന്നു അവനറിയാതെ.
അതാവണം വഴികളുടെ ഭൂമിശാത്രം പഠിക്കാൻ അവനെ പ്രേരിപ്പിച്ചത്.
ഭൂപടങ്ങൾ ഗണിത ക്രിയകളുടെ കൂട്ടുപിടിച്ചപോൾ തളർന്നതും ഗണിതത്തിന്റെ വ്യാകരണമല്ല മറിച്ചു അവന്റെ കാലുകളുടെ കൈകളുടെ ശരിരത്തിന്റെ ഭാഷതന്നെ ആയിരുന്നു. വ്യാകരണം ഭാഷകൾക്ക് നിർബന്ധമല്ലാത്ത അക്കാലം പക്ഷെ പുതിയ നിയമങ്ങളെ വരിച്ചു. 
അവനു പ്രിയം യാത്രകളായിരുന്നു.കൈവിരലുകളിലെ വരകള്പോൾ നീണ്ടു വളഞ്ഞു വിളഞ്ഞു പോയ വഴികൾ പോലെ പുതു മണ്ണിനെ നാടിനെ കണ്ടും പ്രണയിച്ചും അറിഞ്ഞും നടക്കാൻ.
കാലനട നൽകുന്ന വശ്യത മറ്റൊന്നിനും നല്കാൻ യാത്രയുടെ പട്ടികയിൽ ഇടമില്ല. 
കാലനട നിങ്ങളെ വന്യതയിലെക്കും ചരിത്രത്തിലേക്കും നയിക്കുന്നു.
ഗൗതമൻ യാത്രയിലാണ്, കാലുകളെ ചക്രങ്ങളാക്കി പുതുപാതകളെ തിരയുന്ന മറുപുറം നോക്കാത്ത യാത്ര.
എല്ലാ യാത്രകല്ക്കും അറ്റമുണ്ടോ? ഇല്ല കാരണം നിങ്ങൾ ഭ്രമണപഥതിലാകുന്നു.
അകം പറയുന്നു നടക്കാൻ ചലിക്കാൻ; കാലുകളെ അടക്കി ഓരോ ചുവടും  കാൽ പാദങ്ങളെ വിറപ്പിക്കുമ്പോഴും, പുറം അറിയാതെ അകം തേങ്ങുന്നു.
സമയക്രമത്തെ ഭയക്കാതെ ലോകക്രമത്തെ നിഷേധിച്ചും യാത്ര....!!!! 
നാളെ ഇന്നിന്റെ പര്യായം, 
വിശപ്പ്‌ ഇന്നിന്റെ നിലവിളി !
കാമം ഭാവിയുടെ കരുതൽ,
പ്രണയം ഓർമകളുടെ ചരിത്രം. 
ചതി ബുദ്ധിയുടെ കൂർമത!! 
കുറ്റബൊധം നിതികേടിന്റെ സമവാക്യം ?
അകം പുറം-ഗൗതമൻ 

No comments:

Post a Comment